തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിൽ സംശയം പ്രകടിപ്പിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തന്ത്രിയുടെ അറസ്റ്റ് ചെയ്തത് ജനങ്ങളുടെ ശ്രദ്ധതിരിക്കാൻ വേണ്ടിയോണോ എന്ന് സംശയമുണ്ട്. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ദേവസ്വംമന്ത്രിമാരെ സംരക്ഷിക്കാനുള്ള ശ്രമമാണോ ഇവിടെ നടക്കുന്നത്.
ശബരിമലയിലെ സ്വർണം സംരക്ഷിക്കാനുള്ള ഉത്തരാവദിത്തം ദേവസ്വം ബോർഡിനും അതിന്റെ മന്ത്രിക്കുമാണ്. അപ്പോൾ തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോൾ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ലെന്നത് പ്രധാന ചോദ്യം. സംഭവം പുറത്തുവന്നതിന് ശേഷം ആദ്യം മുതൽ സിപിഎമ്മും കോൺഗ്രസും സ്വന്തക്കാരെ രക്ഷിക്കാൻ പരിശ്രമിക്കുകയാണ്.
ശബരിമല സ്വർണക്കൊള്ളയുടെ പിന്നിൽ വലിയ രാഷ്‌ട്രീയ ഗൂഢാലോചനയുണ്ട്. സിപിഎം-കോൺഗ്രസ് കുറുവാ സംഘമാണ് കൊളളയ്‌ക്ക് പിന്നിലുള്ളതെന്നും രാജീവ് ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിൽ സൂചിപ്പിച്ചു.






