കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനി അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു.ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീൽ നൽകിയത്.നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസിൽ ഉൾപ്പെടുത്തിയതെന്നും തെളിവുകളില്ലാതിരുന്നിട്ടും ശിക്ഷിക്കുകയായിരുന്നുവെന്നും അപ്പീലിൽ പറയുന്നു .
ദൃശ്യം ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന യഥാർഥ മൊബൈൽ ഫോൺ കണ്ടെടുത്തിട്ടില്ല. മെമ്മറി കാർഡ് കണ്ടെടുത്തത് നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും ഡിഎൻഎ പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിച്ചതിൽ കാലതാമസമുണ്ടായിയെന്നും അപ്പീലിൽ പറയുന്നു.പൾസർ സുനി ഉൾപ്പെടെ ഏഴു പേരെ 20 വർഷം കഠിന തടവിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷിച്ചിരുന്നു.






