ന്യൂഡൽഹി: എൻസിപി (എസ്പി) നേതാവ് ശരദ് പവാറിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് ഉച്ചകഴിഞ്ഞ് ബാരാമതിയിലെ വസതിയിൽ നിന്ന് പുണെയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി അധികൃതർ അറിയിച്ചു.
അദ്ദേഹത്തോടൊപ്പം മകൾ സുപ്രിയ സുലെയും ഭാര്യ പ്രതിഭ പവാറും ഉണ്ട്. ചുമ, ജലദോഷം, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രായം 85 കടന്ന നേതാവിനെ പുണെയിലെ റൂബി ഹാൾ ക്ലിനിക് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
റൂബി ഹാൾ ക്ലിനിക് ചീഫ് കാർഡിയോളജിസ്റ്റും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. പർവേസ് ഗ്രാന്റ് പിടിഐയോട് ഈ വാർത്ത സ്ഥിരീകരിച്ചു. മെഡിക്കൽ സംഘം അദ്ദേഹത്തിന്റെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ചികിത്സയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്തിയിട്ടില്ല.






