പത്തനംതിട്ട : കൈക്കൂലി കേസിൽ മുൻ റവന്യു ഇൻസ്പെക്ടറിന് ഏഴ് വർഷം തടവും 20,000 രൂപ പിഴയും.കൈപ്പട്ടൂര്‍ സ്വദേശി റെജി ജോര്‍ജിനെയാണ് കൊല്ലം വിജിലന്‍സ് കോടതി ശിക്ഷിച്ചത്.2017ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പന്തളം സ്വദേശിയായ പരാതിക്കാരന് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 30,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും 2,000 രൂപ വാങ്ങുകയും ചെയ്തു എന്നായിരുന്നു കേസ്.പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഉദ്യോഗസ്ഥനെ പിടികൂടുകയായിരുന്നു.






