തിരുവല്ല: തിരുമൂലപുരം കേന്ദ്രികരിച്ചു ബാലികാമഠം സ്കൂളിന് സമീപമായി ബെവ്‌കോ ഔട്ട്ലെറ്റ് മുനിസിപ്പാലിറ്റി അറിയാതെയാണ് തുടങ്ങിയതെന്ന് നഗരസഭ അധ്യക്ഷ എസ് ലേഖ. മുനിസിപ്പാലിറ്റിയുടെ ലൈസൻസ് ആവിശ്യമില്ലാത്തതിനാൽ, രഹസ്യമായി ആരംഭിക്കുകയായിരുന്നു. അയ്യായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന അഞ്ചോളം സ്കൂളുകളും, വിവിധ ആരാധനാലയങ്ങളുടെയും, വളരെ അപകട സാധ്യതയുള്ള എം സി റോഡിന്റെ സമീപത്ത് ചേർന്ന് യാതൊരു പഠനവും നടത്താതെയാണ് ബെവ്‌കോ ഔട്ട്ലെറ്റ് ആരംഭം കുറിച്ചത്.
മുനിസിപ്പാലിറ്റിയുടെ റിപ്പോർട്ട് തേടാതെ ആരംഭിച്ചതിൽ കൗൺസിലിൽ ബെവ്‌കോ ഔട്ട്ലെറ്റിന് എതിരായി രാഷ്ട്രീയ ഭേദമെന്യേ പ്രമേയം കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു. തിരുവല്ല മുൻസിപ്പാലിറ്റി കൗൺസിലർമാർ ബിവറേജ് ഔട്ലെറ്റിനു മുൻപിൽ നടത്തിയ പ്രതിഷേധം തിരുവല്ല നഗരസഭ അധ്യക്ഷ എസ് ലേഖ ഉദ്ഘാടനം ചെയ്‌തു .
വൈസ് ചെയർമാൻ വർഗീസ് കെ.വി, പ്രതിപക്ഷ നേതാവ് ജെനു മാത്യു, അനീഷ് കുമാർ, ജോസ് പഴയിടം, ടോണി കുര്യൻ, വി.ആർ രാജേഷ്, പ്രദീപ് മാമ്മൻ മാത്യു, ജയ മാത്യു, സിസ്റ്റർ അലീന, പി.എം അനീർ, ശ്രീനിവാസ് പുറയേറ്റ്, മധുസൂധനൻ പിള്ള, രാധാകൃഷ്ണൻ, എ.ഐ വർഗീസ്, റോയി തോമസ് എന്നിവർ പ്രസംഗിച്ചു.






