ന്യൂഡൽഹി: ഇറാനെതിരായ അമേരിക്ക- ഇസ്രയേൽ ആക്രമണ പരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 787 ആയി ഉയർന്നു. ഇറാനിയൻ റെഡ് ക്രസന്റ് ആണ് കണക്ക് പുറത്തുവിട്ടത്. തിങ്കളാഴ്ച മരണസംഖ്യ 555 ആയിരുന്നു. ഫെബ്രുവരി 28 നാണ് ഇറാനെതിരെ ആക്രമണം ആരംഭിച്ചത്.
യുഎസ്-ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടിയായി ചൊവ്വാഴ്ചയും ഇറാൻ ഗൾഫ് രാജ്യങ്ങളിലെ വിവിധയിടങ്ങളിൽ ആക്രമണം നടത്തി. ഒമാനിലെ ദുകം തുറമുഖത്തും യുഎഇയിലെ ഫുജൈറയിലും ചൊവ്വാഴ്ച ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായി. സൗദിയിലെ റിയാദിൽ യുഎസ് എംബസിക്ക് നേരേയും ഇറാൻ ആക്രമണം നടത്തി.






