കണ്ണൂർ : കണ്ണൂർ ഇരിക്കൂറിൽ വൃദ്ധയെ കൊലപ്പെടുത്തിയകേസിൽ പ്രതികളായ രണ്ട് സ്ത്രീകൾ 10 വർഷത്തിനു ശേഷം ക്രൈം ബ്രാഞ്ചിന്റെ പിടിയിൽ. 2016 ഏപ്രിൽ 30 ന് ഇരിക്കൂർ സ്വദേശി കുഞ്ഞാമിനയെ (60) കൊലപ്പെടുത്തി സ്വർണഭരണങ്ങൾ കവർന്ന് രക്ഷപ്പെട്ട പർവീൻ ബാബു, സക്കീന ഫാത്തിമ എന്നിവരെയാണ് മധ്യപ്രദേശിൽനിന്ന് പിടികൂടിയത് .
വസ്ത്ര വ്യാപാരികൾ എന്ന വ്യാജേന കുഞ്ഞാമിന താമസിക്കുന്നതിന് തൊട്ടടുത്തുള്ള വീട്ടിൽ വാടകയ്ക്ക് താമസിച്ച പ്രതികൾ വാടക വീട്ടിൽ വച്ച് കുഞ്ഞാമിനയുടെ കഴുത്തിനും വയറിനും നെഞ്ചിലും മാരകമായി കുത്തിയശേഷം മാലയും കമ്മലും ഉൾപ്പെടെ കുഞ്ഞാമിന ധരിച്ചിരുന്ന 10 പവനോളം സ്വർണാഭരണങ്ങളുമായി രക്ഷപെടുകയുമായിരുന്നു. ഇരിക്കൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് 2024ൽ ക്രൈം ബ്രാഞ്ചിനു കൈമാറുകയായിരുന്നു






