കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ അട്ടിമറിച്ച് ബിജെപി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തിരക്കിട്ട നീക്കങ്ങള്‍ ആരംഭിച്ചു.രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനമായ മെയ് 9-ന് പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുമെന്നാണ് സൂചന. ആകെ വോട്ടെടുപ്പ് നടന്ന 293 സീറ്റുകളിൽ 206 സീറ്റുകളിൽ ബിജെപി വിജയിച്ചു.തൃണമൂൽ കോൺഗ്രസ് 81 സീറ്റുകളിലും ബാക്കിയുള്ളവർ 6 സീറ്റുകളിലും വിജയിച്ചു.മുഖ്യമന്ത്രി മമത ബാനർജി സ്വന്തം മണ്ഡലമായ ഭവാനിപൂരിൽ 15,000 വോട്ടുകളുടെ വ്യത്യാസത്തിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയോട് പരാജയപ്പെട്ടു.





