തിരുവനന്തപുരം : കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിയുടെ കഴുത്തിന് പരിക്കേറ്റ സംഭവത്തിൽ ഉന്തിലും തള്ളിലും പെട്ടാണ് പരുക്കേറ്റതെന്ന് മന്ത്രി വീണാ ജോർജിന്റെ മൊഴി.ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്ന ഗണ്‍മാന്‍റെ പരാതിയിലാണ് കെഎസ്‍യുക്കാരായ അഞ്ച് പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസ് ചുമത്തിയത്. റെയിൽവേ പൊലീസ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ട് ദിവസം മുൻപ് തിരുവനന്തപുരത്തെത്തി മന്ത്രിയുടെ മൊഴിയെടുത്തത്. രണ്ട് തവണ മന്ത്രിയുടെ മൊഴി രേഖപ്പെടുത്താൻ ശ്രമിച്ചെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കായതിനാൽ സാധിച്ചിരുന്നില്ല.





