കോഴിക്കോട് : പൊന്നാനി കടൽത്തീരത്തു യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.അഴീക്കൽ മാറാപ്പിന്റെ വീട്ടിൽ ഫാത്തിമയെ (23)യാണ് ഭർത്താവ് രായിൻമരക്കാർ വീട്ടിൽ മുഹമ്മദ് കൊലപ്പെടുത്തിയത്.ഇന്നലെ രാവിലെയാണ് പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് ഫാത്തിമയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണലില്‍ കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. ഇതിന് മുകളില്‍ മണല്‍വാരിയിടുകയും ചെയ്തിരുന്നു.
രാത്രി ഒന്നര വയസുള്ള കുഞ്ഞിനെയും ഫാത്തിമയെയും കൂട്ടി മുഹമ്മദ് കടപ്പുറത്ത് എത്തുകയും ഭാര്യയുമായുള്ള വാക്കുതർക്കത്തിനൊടുവിൽ ഷാൾ കഴുത്തിലിട്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ സമീപത്തുകിടന്നിരുന്ന പായയിൽ മൃതദേഹം പൊതിഞ്ഞു തലയുടെ ഭാഗം മണലിൽ കുഴിച്ചുമൂടി.പിന്നീട് കുഞ്ഞിനെ തന്റെ ഉമ്മയെ ഏൽപിച്ച് കടന്നുകളഞ്ഞ ഇയാളെ പരപ്പനങ്ങാടിയിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.സംശയം മൂലമാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും ഇയാള്‍ ലഹരിക്കടിമയാണെന്നും പൊലീസ് പറയുന്നു.





