Friday, July 3, 2026
No menu items!

subscribe-youtube-channel

HomeNewsമാര്‍ച്ച് 1...

മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് വേനൽ മഴ  44 ശതമാനം കുറവ്

കോട്ടയം: കേരളത്തിൽ വേനല്‍ മഴക്കാലം രണ്ടുമാസം പൂര്‍ത്തിയാക്കിയപ്പോള്‍ ലഭിച്ചത് 44 ശതമാനം കുറവു മഴ. മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കണക്കനുസരിച്ച് 140 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടസ്ഥാനത്തു ഇത്തവണ ലഭിച്ചത് 78.4 മില്ലിമീറ്റര്‍ മാത്രം. 2025-ൽ ഇതേ കാലയളവില്‍ ലഭിച്ചത് 192 മില്ലിമീറ്ററാണ്. ലഭിക്കേണ്ടതിലും 37 ശതമാനം കൂടുതലായിരുന്നു.

2024-ല്‍ 63 ശതമാനം മഴക്കുറവുണ്ടായി. 53 മില്ലിമീറ്ററാണ് പെയ്തത്. ഇക്കുറി പത്തനംതിട്ട ജില്ലയില്‍ മാത്രമാണ് സാധാരണയില്‍ കൂടുതല്‍ മഴ ലഭിച്ചത്. 11 ശതമാനം അധിക മഴ (280 മില്ലിമീറ്റര്‍) കിട്ടി. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ 100 മില്ലീമീറ്ററിലധികം മഴപ്പെയ്‌ത്തുണ്ടായി. ഏറ്റവും കുറവ് മഴ ലഭിച്ചത് പാലക്കാട് (27 മില്ലിമീറ്റര്‍), മലപ്പുറം (31 മില്ലി മീറ്റര്‍), കാസര്‍കോട് (35.6 മില്ലിമീറ്റര്‍) ജില്ലകളിലാണ്.

എന്നാൽ സംസ്ഥാനത്ത് മെയ് മാസത്തിന്റെ തുടക്കത്തില്‍ കുറച്ചുകൂടി മെച്ചപ്പെട്ട വേനല്‍ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകർ പറയുന്നത് . ഈ മാസം പകുതിക്കു ശേഷം അറബിക്കടലില്‍ കാറ്റിന്റെ ദിശയില്‍ മാറ്റ (പടിഞ്ഞാറന്‍ കാറ്റ്) മുണ്ടാകും. മെയ് അവസാനത്തോടെ കാലവര്‍ഷക്കാറ്റ് കേരളത്തില്‍ എത്തുമെന്നാണ് പ്രാഥമിക സൂചനയെന്നും അവർ പറഞ്ഞു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാളത്തെ പിഎസ്‍സി പരീക്ഷകൾ മാറ്റി ; അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല

തിരുവനന്തപുരം : നാളെ നടത്താനിരുന്ന (2025 ജൂലൈ 23)  പിഎസ്‌സി പരീക്ഷകൾ മാറ്റിവച്ചു. പൊതുമരാമത്ത് / ജലസേചന വകുപ്പുകളിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ (സിവിൽ )(നേരിട്ടുള്ള നിയമനം -കാറ്റഗറി നമ്പർ 8/2024), ജലസേചന...

കെഎസ്ആർടിസി ദീർഘദൂര സർവീസിന് ഇന്ന് നിയന്ത്രണം

ആലപ്പുഴ: വി എസ് അച്യുതാനന്ദന്റെ സംസ്കാരം നടക്കുന്നതിനാൽ ഇന്ന്  രാവിലെ ഒൻപതു മുതൽ വൈകീട്ട് അഞ്ചുവരെ ആലപ്പുഴ നഗരത്തിലൂടെയുള്ള കെഎസ്ആർടിസി ദീർഘദൂര സർവീസിന് നിയന്ത്രണമേർപ്പെടുത്തി. ചേർത്തല ഭാഗത്തുനിന്നുള്ള ദീർഘദൂര ബസുകൾ കൊമ്മാടി ബൈപ്പാസിലൂടെ കളർകോടു...
- Advertisment -

Most Popular

- Advertisement -