Friday, May 1, 2026
No menu items!

subscribe-youtube-channel

HomeNewsമാര്‍ച്ച് 1...

മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് വേനൽ മഴ  44 ശതമാനം കുറവ്

കോട്ടയം: കേരളത്തിൽ വേനല്‍ മഴക്കാലം രണ്ടുമാസം പൂര്‍ത്തിയാക്കിയപ്പോള്‍ ലഭിച്ചത് 44 ശതമാനം കുറവു മഴ. മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കണക്കനുസരിച്ച് 140 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടസ്ഥാനത്തു ഇത്തവണ ലഭിച്ചത് 78.4 മില്ലിമീറ്റര്‍ മാത്രം. 2025-ൽ ഇതേ കാലയളവില്‍ ലഭിച്ചത് 192 മില്ലിമീറ്ററാണ്. ലഭിക്കേണ്ടതിലും 37 ശതമാനം കൂടുതലായിരുന്നു.

2024-ല്‍ 63 ശതമാനം മഴക്കുറവുണ്ടായി. 53 മില്ലിമീറ്ററാണ് പെയ്തത്. ഇക്കുറി പത്തനംതിട്ട ജില്ലയില്‍ മാത്രമാണ് സാധാരണയില്‍ കൂടുതല്‍ മഴ ലഭിച്ചത്. 11 ശതമാനം അധിക മഴ (280 മില്ലിമീറ്റര്‍) കിട്ടി. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ 100 മില്ലീമീറ്ററിലധികം മഴപ്പെയ്‌ത്തുണ്ടായി. ഏറ്റവും കുറവ് മഴ ലഭിച്ചത് പാലക്കാട് (27 മില്ലിമീറ്റര്‍), മലപ്പുറം (31 മില്ലി മീറ്റര്‍), കാസര്‍കോട് (35.6 മില്ലിമീറ്റര്‍) ജില്ലകളിലാണ്.

എന്നാൽ സംസ്ഥാനത്ത് മെയ് മാസത്തിന്റെ തുടക്കത്തില്‍ കുറച്ചുകൂടി മെച്ചപ്പെട്ട വേനല്‍ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകർ പറയുന്നത് . ഈ മാസം പകുതിക്കു ശേഷം അറബിക്കടലില്‍ കാറ്റിന്റെ ദിശയില്‍ മാറ്റ (പടിഞ്ഞാറന്‍ കാറ്റ്) മുണ്ടാകും. മെയ് അവസാനത്തോടെ കാലവര്‍ഷക്കാറ്റ് കേരളത്തില്‍ എത്തുമെന്നാണ് പ്രാഥമിക സൂചനയെന്നും അവർ പറഞ്ഞു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗർഭിണിയായ യുവതിയെ കൊന്നു ആറ്റിൽ തള്ളിയ കേസ് : ഒന്നാംപ്രതിക്ക് വധശിക്ഷ

ആലപ്പുഴ : കൈനകരിയിൽ ആറു മാസം ഗർഭിണിയായിരുന്ന യുവതിയെ കൊന്നു ആറ്റിൽ തള്ളിയ കേസിലെ ഒന്നാംപ്രതിക്ക് വധശിക്ഷ.നിലമ്പൂർ സ്വദേശി പ്രബിഷിനാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ...

തൃക്കോവിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം

പത്തനംതിട്ട : വള്ളിക്കോട് തൃക്കോവിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം. ഇന്ന് രാവിലെ ആണ് മോഷണ വിവരം അറിയുന്നത്. 200 തൂക്കുവിളക്ക്, 30 വലിയ ആട്ട വിളക്ക്, തൂക്കുവിളക്കുകൾ എന്നിവ മോഷണം പോയി....
- Advertisment -

Most Popular

- Advertisement -