ന്യൂഡൽഹി : രാജ്യത്തെ തെരുവുനായ പ്രശ്നത്തിൽ സുപ്രധാനമായ നിർദേശങ്ങളുമായി സുപ്രീം കോടതി.അപകടകാരികളായ നായ്‌ക്കളെ കൊല്ലാൻ കോടതി അനുമതി നൽകി.സ്‌കൂളുകൾ, കോളേജുകൾ തുടങ്ങിയ സ്ഥലങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവുനായകളെ നീക്കാനും സുപ്രീം കോടതി നിർദേശിച്ചു.
തെരുവുനായ ആക്രമണങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ സുപ്രീം കോടതി കുട്ടികൾക്കെതിരെ ഉൾപ്പെടെ വളരെയധികം തെരുവുനായ ആക്രമണങ്ങൾ ഉണ്ടാകുന്നതായി ചൂണ്ടിക്കാണിച്ചു .പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്ന അവകാശമാണ്. പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തെരുവുനായകൾക്കെതിരെ ശക്തമായ നടപടിയെടുക്കണം. സർക്കാരുകൾക്ക് മൂകസാക്ഷിയായി ഇരിക്കാൻ കഴിയില്ലന്നും സുപ്രീം കോടതി വ്യക്തമാക്കി
എബിസി ചട്ടങ്ങൾ നടപ്പാക്കുന്നതിൽ മതിയായ ആസൂത്രണമില്ലെന്നും ഇത് പദ്ധതിയുടെ ഫലപ്രാപ്തിയെ ബാധിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്ത് എല്ലാ ജില്ലയിലും ചുരുങ്ങിയത് ഒരു എ.ബി.സി. സെന്റർ എങ്കിലും വേണം. തെരുവുനായ്‌ക്കളെ പിടികൂടിയ ഇടത്ത് തന്നെ തിരികെ വിടരുതെന്നും പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവുനായ്‌ക്കളെ മാറ്റണമെന്നുമുള്ള ഇടക്കാല ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസ്സമ്മതിച്ചു.





