വാഷിംഗ്‌ടൺ : ഇറാനെതിരായ യുദ്ധം തുടരുന്നതിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും വ്യത്യസ്ത അഭിപ്രായങ്ങളെന്ന് റിപ്പോർട്ട് .ഇറാനെതിരെ വീണ്ടും ആക്രമണം നടത്തുന്നതിന് പകരം ഒരു സമാധാനക്കരാറിലെത്താൻ അമേരിക്ക താൽപര്യം പ്രകടിപ്പിച്ചിരുന്നു .എന്നാൽ ഇറാന്റെ സൈനിക ശേഷി പൂർണമായി തകർക്കാൻ വ്യോമാക്രമണം പുനരാരംഭിക്കണമെന്നാണ് നെതന്യാഹു വാദിക്കുന്നത്.
ചൊവ്വാഴ്ച ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിനു ശേഷം നെതന്യാഹു കടുത്ത ആശങ്കയിലായിരുന്നുവെന്ന് യുഎസ് മാധ്യമമായ ആക്‌സിയോസ് റിപ്പോർട്ട് ചെയ്യുന്നു.സമാധാനചർച്ചയെസംശയത്തോടെയുമാണ് നെതന്യാഹു നോക്കിക്കാണുന്നത്.ചർച്ചകൾക്ക് അവസരം നൽകണമെന്നും അതുവഴി കരാറിലെത്തിച്ചേരാനാകുമെന്നുമാണ് ട്രംപിന്റെ നിലപാട്.





