Sunday, April 26, 2026
No menu items!

subscribe-youtube-channel

HomeNewsസ്കൂൾ വിട്ടു...

സ്കൂൾ വിട്ടു മടങ്ങിയ 13 കാരിയെ ലൈംഗികതാല്പര്യത്തോടെ  സമീപിച്ചയാൾ പിടിയിൽ

റാന്നി : സ്കൂൾ വിട്ടു വീട്ടിലേക്ക് പോയ 13 കാരിയെ ലൈംഗികതാല്പര്യത്തോടെ സംസാരിച്ച് പിന്തുടർന്ന് ശല്യം ചെയ്തയാളെ റാന്നി പോലീസ് പിടികൂടി. പഴവങ്ങാടി കരികുളം ഉരുളേൽ വേങ്ങത്തടം വേങ്ങത്തടത്തിൽ വീട്ടിൽ വി .എ . മനോജ്‌ (39) ആണ് അറസ്റ്റിലായത്. ഇന്ന്  രണ്ടുമണിയോടെ വേങ്ങത്തടത്തുവച്ചാണ് സംഭവം.

സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്നുപോയ കുട്ടിയെ ഇയാൾ കൈകാട്ടി വിളിച്ച് ആരുടെ മകളാണെന്നും മറ്റും ചോദിച്ചു. ഭയന്ന കുട്ടി വേഗം നടന്നപ്പോൾ വീണ്ടും വിളിക്കുകയും, അശ്ലീലം കലർന്ന വാക്പ്രയോഗം നടത്തുകയായിരുന്നു. ഏതാണ്ട് 300 മീറ്ററോളം കുട്ടിയെ പിന്തുടർന്ന് ഇയാൾ മോശമായ അശ്ലീലവാക്കുകൾ ആവർത്തിച്ചു. മാനസിക സമ്മർദ്ദത്തിലായ പെൺകുട്ടി വീട്ടിലെത്തി വിവരം  അറിയിച്ചതിനെ തുടർന്ന്, അമ്മ കുട്ടിയേയും കൂട്ടി  റാന്നി പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു.

ശിശു സൗഹൃദ ഇടത്തിൽ വച്ച് കുട്ടിയുടെ മൊഴി വനിതാ പോലീസ് രേഖപ്പെടുത്തി, പിന്നീട് കേസെടുക്കുകയായിരുന്നു. പ്രതിയെ വീടിനു സമീപത്തുനിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു കുറ്റം സമ്മതിച്ച ഇയാളെ  അറസ്റ്റ് ചെയ്തു.

കുട്ടിക്ക് കൗൺസിലിംഗ് ലഭ്യമാക്കുന്നതിനു റാന്നി പോലീസ് ശിശു ക്ഷേമസമിതിക്ക് റിപ്പോർട്ട്‌ നൽകി.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പോലീസ് ഇൻസ്‌പെക്ടർ ജിബു  ജോൺ, എസ് ഐ മാനോജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലയാളം ഇനി ഭരണഭാഷ: ബില്ലിൽ ഒപ്പിട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: മലയാള ഭാഷ നിര്‍ബന്ധമാക്കുന്ന സുപ്രധാന നിര്‍ദേശങ്ങളടങ്ങിയ മലയാള ഭാഷ ബില്ലിൽ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഒപ്പിട്ടു. ഗവര്‍ണര്‍ അംഗീകാരം നൽകിയതോടെ നിയമം വൈകാതെ പ്രാബല്യത്തിലാകും. മലയാള ഭാഷാ ബില്‍ പാസാക്കണമെന്ന് സാംസ്കാരിക...

സുരക്ഷിതത്വം ഇല്ലായ്മ സമാധാനത്തെ കെടുത്തുന്നു : വി.ഡി സതീശൻ

തിരുവല്ല :മനുഷ്യത്വരഹിതമായ എല്ലാ പ്രതിസന്ധികളും അസമാധാനത്തിന്റെ കാരണങ്ങൾ ആണെന്നും ലോകത്ത് നടക്കുന്ന യാതനകളും വംശീയ ഹത്യകളും അവസാനിപ്പിക്കുന്നതിനും സമാധാനത്തിന്റെ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനും എല്ലാവരും പരിശ്രമിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. ...
- Advertisment -

Most Popular

- Advertisement -