ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടു.ഛത്തീസ്ഗഢിൽ നിന്നുള്ള രണ്ട് തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഇഷ്ടികച്ചൂളയിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികള്‍ക്ക് നേരെ ഭീകരര്‍ അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.അനന്ത്‌നാഗില്‍ പൊലീസ് ഉദ്യോഗസ്ഥനെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പത്ത് ദിവസങ്ങള്‍ക്കുശേഷമാണ് താഴ്വരയില്‍ വീണ്ടും ആക്രമണമുണ്ടാകുന്നത്.





