തിരുവനന്തപുരം : ധവളപത്രം ഉമ്മാക്കിയല്ലെന്നും മറിച്ച് കഴിഞ്ഞ പത്ത് വർഷത്തെ ഇടത് സർക്കാരിന്റെ ധനദുർവിനിയോഗത്തിന്റെ ‘കണ്ണാടി’യാണെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ .മെയിൽ ട്രഷറിയിൽ 5000 കോടി ഉണ്ടായിരുന്നുവെന്ന ഇടത് പ്രചാരണം ശരിയല്ലെന്നും മെയ് 16ന് ട്രഷറിയിൽ ഉണ്ടായിരുന്നത് 2000 കോടി മാത്രമാണെന്നും വിഡി സതീശൻ സഭയിൽ പറഞ്ഞു .
സർക്കാർ നൽകാനുള്ള അടിയന്തര ബാധ്യതകൾ നിലനിൽക്കെ 6000 കോടി ഉണ്ടെന്ന് പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണെന്നും കേരളം വളരെ മോശം അവസ്ഥയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു .കിഎഫ്ബി ഒരു പ്രത്യേക സാമ്രാജ്യമായിരുന്നു. ധന വകുപ്പുമായി ബന്ധം ഉണ്ടായിരുന്നില്ല.കിഫ്ബി കടം ഞങ്ങളുടെ തലയിലാണ് വന്നത്.കിഫ്ബിയിൽ വിദഗ്ദാഭിപ്രായം തേടുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. .





