തിരുവനന്തപുരം : കോടിയേരിയുടെ മരണശേഷം സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിൽ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയാണെന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍.കോടിയേരി മരിച്ച ശേഷം നേതൃത്വം കുടുംബത്തെ തിരിഞ്ഞ് നോക്കിയില്ലെന്നും ഒരു അഭിമുഖത്തിൽ അവർ കുറ്റപ്പെടുത്തി .
കേരളത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന പിബി അംഗം ആവശ്യത്തിന് വിളിച്ചാൽ ഫോണെടുക്കാറില്ലെന്നും നാല് വർഷത്തിനിടെ ഒരിക്കൽ പോലും കുടുംബത്തിന്റെ സൗഖ്യം അന്വേഷിച്ചില്ലെന്നും വിനോദിനി ബാലകൃഷ്ണൻ പറയുന്നു. എന്നാൽ ആ നേതാവ് പിണറായി വിജയന്‍ അല്ലെന്നും അദ്ദേഹം വിളിച്ചാല്‍ ഫോണ്‍ എടുക്കുകയും തിരിച്ചു വിളിക്കുകയും ചെയ്യുമെന്നും സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു നേതാവിനെക്കുറിച്ചാണ് താൻ പറയുന്നതെന്നും വിനോദിനി വ്യക്തമാക്കുന്നുണ്ട്.





