പാറ്റ്ന : ബിഹാറിൽ നീറ്റ് പുനഃപരീക്ഷയിൽ ആൾമാറാട്ടം നടത്തിയ ഒൻപത് പേർ അറസ്റ്റിൽ.യഥാർത്ഥ വിദ്യാർത്ഥികൾക്ക് പകരം മറ്റുള്ളവർ പരീക്ഷ എഴുതുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ റാക്കറ്റുമായി ബന്ധപ്പെട്ട് 24 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.യുപിയിൽ പരീക്ഷയെഴുതിയ വിദ്യാർഥിയിൽ നിന്ന് സിംകാർഡും പഴയ ചോദ്യപേപ്പറും കണ്ടെത്തി.
അതേസമയം , നീറ്റ് പരീക്ഷാ ദിവസം ബംഗളുരുവിൽ കോൺഗ്രസ് മെഗാ റാലി സംഘടിപ്പിച്ചതിന് രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. ബെംഗളൂരുവിലെ പാലസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച മെഗാ കൺവെൻഷൻ വൻ ഗതാഗതക്കുരുക്കിന് കാരണമായെന്നും റാലിയിൽ കുടുങ്ങി വൈകിയെത്തിയ വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രത്തിൽ പ്രവേശനം അനുവദിച്ചില്ലെന്നും ബിജെപി ആരോപിച്ചു.





