തിരുവനന്തപുരം : നിയമസഭയിൽ ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും വാക്‌പോര്.ആരോഗ്യ മേഖലയിലെ കേരള മോഡലിനു തകർച്ച നേരിടുന്നുവെന്ന് ആരോപിച്ചു പ്രതിപക്ഷം അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് നൽകി .ആരോഗ്യവകുപ്പിൽ കെടുകാര്യസ്ഥതയാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ മുഹമ്മദ് റിയാസ് ആരോപിച്ചു.മഴക്കാല പൂർവ ശുചീകരണം പാളിയെന്നും എല്ലാവരേയും സ്ഥലംമാറ്റാനുള്ള തിരക്കിലാണ് മന്ത്രിയെന്നും റിയാസ് പറഞ്ഞു.
എന്നാൽ പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ മറുപടി നൽകി .സംസ്ഥാനത്ത് ഒരു നിപയാണ് റിപ്പോർട്ട് ചെയ്തതെന്നും ഇന്ത്യയിലെവിടെയും എബോള സ്ഥിരീകരിച്ചിട്ടില്ലെന്നും 24 മണിക്കൂറിൽ നിപക്കുള്ള മരുന്ന് വിദേശത്തു നിന്ന് എത്തിച്ചവെന്നും മന്ത്രി പറഞ്ഞു . ഭരണം മാറിയത് അറിയാതെ പോയ സർക്കാരിനോട് കൂറ് കാണിക്കുന്ന ഉദ്യോഗസ്ഥർ കസേരയിലിരിക്കില്ലെന്നും ആരോഗ്യമന്ത്രി ആവർത്തിച്ചു.





