തിരുവനന്തപുരം : ഓണാഘോഷത്തിന്റെ മറവിൽ സംസ്ഥാനത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി.ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായ ലഹരി പരിശോധയില്‍ വീഴ്ച വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തൂഫാന്റെ ഭാഗമായി നിലവിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത് വരികയാണെന്നും ഓണക്കാലത്ത് പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വി സിക്കെതിരെ എസ്എഫ്ഐ പ്രവർത്തകർ ശവമഞ്ചം ഒരുക്കി പ്രതിഷേധിച്ച സംഭവം തീർത്തും പ്രാകൃതമായ നടപടിയാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്നും തെറ്റ് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കാലടി സർവകലാശാലയിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ തന്നെയയും സിൻഡിക്കേറ്റ് അംഗങ്ങളെയും കയ്യേറ്റം ചെയ്തുവെന്ന വി സി ഡോ. സിസ തോമസിന്റെ പരാതിയിൽ നാല് എസ്എഫ്ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു .പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും വി സിയെ ആക്രമിച്ചതിനുമായി രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് അറസ്റ്റ്.





