പൊതുജനങ്ങൾക്ക് കമ്പനിയുടെ അനുമതിയോടെ മാത്രമേ ഇവിടെ പ്രവേശനമുള്ളൂ. മഴ മാറിയതോടെ വരും ദിവസങ്ങളിൽ കൂടുതൽ മേഖലകളിൽ കുറിഞ്ഞി പൂത്തുതുടങ്ങും. ഗ്യാപ് റോഡിന് സമീപമുള്ള ചൊക്രമുടിയിലാണ് ഈ സീസണിൽ ഏറ്റവുമാദ്യം നീലക്കുറിഞ്ഞി പൂത്തത്. മൂന്നാർ ടൗൺ, നല്ലതണ്ണി, ഇക്കാ നഗർ എന്നിവിടങ്ങളിലും നീലക്കുറിഞ്ഞി പൂത്തിട്ടുണ്ട്.
10 ദിവസം കൂടി കൂടി കഴിഞ്ഞാൽ ചൊക്രമുടിയിൽ നീലക്കുറിഞ്ഞി ചെടികളെല്ലാം ഒരേ പോലെ പൂവിട്ട് മലിനിരകൾ വയലറ്റ് പട്ട് വിരിച്ചതു പോലെയാകുമെന്നാണ് വനം വകുപ്പ് അധികൃതരുടെ പ്രതീക്ഷ. പക്ഷേ അതിന് ഒരാഴ്ചയെങ്കിലും മഴ പൂർണമായും മാറി നിൽക്കണം.
നീലക്കുറിഞ്ഞി ഉദ്യാനം സന്ദർശകർക്കായി തുറന്ന് 7 ദിവസം പിന്നിട്ടപ്പോൾ ഇതുവരെ എണ്ണായിരത്തോളം ആളുകളാണ് ഇവിടെയെത്തിയത്. 7 ലക്ഷത്തിലധികം രൂപയാണ് വനം വകുപ്പിന് ഇതുവരെ ലഭിച്ച വരുമാനം. സെപ്റ്റംബർ 30 വരെയെങ്കിലും നീലക്കുറിഞ്ഞി കാണാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.





