ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന സൗദി അറേബ്യയുടെ ദേശീയ ഷിപ്പിംഗ് കമ്പനിയായ “ബഹ്‌റി’യുടെ ഉടമസ്ഥതയിലുള്ള “സിദ്ർ’ എന്ന ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ ആക്രമണം. സംഭവത്തിൽ രണ്ട് ഫിലിപ്പീൻസ് നാവികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഒമാൻ അതിർത്തിയിലെ ഖസബ് തുറമുഖത്തുനിന്നും ഏകദേശം 16.6 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി തിങ്കളാഴ്ച രാത്രിയോടെയാണ് ടാങ്കറിന് നേരെ ആക്രമണമുണ്ടായത്. അപരിചിതമായ പ്രൊജക്‌ടൈലുകൾ ഉപയോഗിച്ചാണ് കപ്പലിനെ ലക്ഷ്യമിട്ടതെന്ന് ഷിപ്പിംഗ് ഇന്‍റലിജൻസ് ഏജൻസികൾ സ്ഥിരീകരിച്ചു.





