കോഴഞ്ചേരി : പുല്ലാട് കേന്ദ്രമായി പ്രവർത്തിച്ചു വന്ന പിആർഡി മിനി നിധി കമ്പനി നടത്തിയ നിക്ഷേപ തട്ടിപ്പ് കേസിൽ കമ്പനി ഉടമകളുടെ 27.88 കോടി രൂപയുടെ സ്വത്തുവകകൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി.
നിക്ഷേപകരെ വഞ്ചിച്ച് 45 കോടി രൂപ തട്ടിയ കേസിലാണ് ഇ.ഡിയുടെ നടപടി.
കമ്പനി മാനേജിങ് ഡയറക്ടർ ഡി. അനിൽകുമാർ, കുടുംബാംഗങ്ങൾ, മുൻ മാനേജർ ഡേവിഡ് ജോർജ് എന്നിവരുടെ പേരിലുള്ള സ്വത്തു വകകളാണ് കണ്ടു കെട്ടിയത്.
16 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും പിടിച്ചെടുത്തിട്ടുണ്ട്.നിക്ഷേപ തട്ടിപ്പ് കേസിൽ ആകെ 122 കേസുകളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിക്ഷേപകരുടെ തുകകൾ പ്രതികൾ സ്വന്തം പേരുകളിൽ റിയൽ എസ്റ്റേറ്റ് മേഖലകളിലും വിവിധ ബാങ്കുകളിലുമായാണ് നിക്ഷേപിച്ചിരുന്നത്.
കേസിൽ പിടിയിലായ ഡി. അനിൽകുമാറും ഡേവിഡ് ജോർജും ഇപ്പോൾ കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡിൽ തുടരുകയാണ്