ആറന്മുള: വെള്ളപ്പൊക്കം കാരണം നിർത്തിവച്ച വള്ളസദ്യ വഴിപാടുകൾ പാർഥസാരഥി ക്ഷേത്രത്തിൽ പുനരാരംഭിച്ചു. പള്ളിയോട സേവാ സംഘത്തിന്റെ നേതൃത്വത്തിൽ ആണ് ഇന്നു മുതൽ പുനരാരംഭിച്ചത്. സേവാ സംഘം പ്രസിഡൻ്റ് കെ.വി. സാംബദേവൻ്റെ നേതൃത്വത്തിൽ ക്ഷേത്ര കടവിൽ പള്ളിയോടങ്ങളെ വെറ്റ, പുകയില നൽകി സ്വീകരിച്ചു.
ഇന്ന് തെക്കേമുറി കിഴക്ക്, മാരാമൺ പള്ളിയോടങ്ങളാണ് വള്ള സദ്യയിൽ പങ്കെടുത്തത്. നദിയിൽ ജലവിതാനം താഴ്ന്നു. മഴ മാറി അന്തരീക്ഷം തെളിഞ്ഞു. ആറന്മുള യിലേക്കുള്ള എല്ലാ ഗതാഗത മാർഗതടസ്സങ്ങും മാറി. ക്ഷേത്രമുറ്റം വഞ്ചിപ്പാട്ടിന്റെ ഈരടികളാൽ മുഖരിതമായി.
കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിൻ്റെ ഭാഗമായി 8 ബസുകളിലെ തീർഥാടകരും സ്പെഷ്യൽ പാസ് ആറന്മുള സദ്യയിൽ 360 പേരും പങ്കെടുത്തു. മാറ്റിവെച്ച സ്പെഷ്യൽ പാസ് സദ്യകൾ ആഗസ്റ്റ് 12,- 25, 29 തീയതികളിൽ നടക്കും.





