Sunday, June 28, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമുഖ്യമന്ത്രി നേരിട്ട്...

മുഖ്യമന്ത്രി നേരിട്ട് വിളിച്ചു: ജി സുധാകരന്റെ വീട്ടിലെത്തി സിപിഎം നേതാക്കള്‍

ആലപ്പുഴ: പാര്‍ട്ടി അംഗത്വം പുതുക്കാതെ ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെ അനുനയിപ്പിക്കാന്‍ അവസാന വട്ട ശ്രമവുമായി സിപിഎം. ജില്ലാ സെക്രട്ടറി ആര്‍ നാസറും ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ഏഴുപേരും ജി സുധാകരന്റെ വീട്ടിലെത്തി. അടിയന്തര സെക്രട്ടേറിയറ്റ് യോഗം ചേരുന്നതിന് മുന്‍പായാണ് നേതാക്കള്‍ സുധാകരന്റെ വീട്ടിലെത്തിയത്.

ജി സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ വിളിച്ച് സംസാരിച്ചതായും  റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. നാളെ വാര്‍ത്താസമ്മേളനം നടത്താനിരിക്കെയാണ് ജി സുധാകരനെ അനുനയിപ്പിക്കാനുള്ള അവസാന വട്ട ശ്രമം എന്ന നിലയില്‍ ജില്ലാ നേതാക്കള്‍ വീട്ടിലെത്തിയത്. തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ വാര്‍ത്താസമ്മേളനം ഒഴിവാക്കണമെന്ന് ജി സുധാകരനോട് നേതാക്കള്‍ അഭ്യര്‍ഥിച്ചതായാണ് അറിവ്.

സുധാകരനുമായുള്ള അനുനയശ്രമം സിപിഎം കഴിഞ്ഞദിവസം ഉപേക്ഷിച്ചതായിരുന്നു. എന്നാല്‍ നാളെ വാര്‍ത്താസമ്മേളനം നടത്തുമെന്ന് സുധാകരന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അവസാന വട്ട ശ്രമം എന്ന നിലയില്‍ നേതാക്കള്‍ വസതിയിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജി സുധാകരന്‍ മത്സരിച്ചേക്കും എന്നുള്ള വിവരങ്ങള്‍ ഇന്ന് പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് സുധാകരന്‍ നാളെ പ്രതികരിക്കാന്‍ ഇരിക്കെയാണ് നേതാക്കളുടെ സന്ദര്‍ശനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വെയിറ്റിംഗ് ഷെഡിൽ കഴിഞ്ഞു വന്നിരുന്ന വൃദ്ധനെ ആറന്മുള ജനമൈത്രി പോലീസ്  അനാഥാലയത്തിലെത്തിച്ചു

ആറന്മുള: മാസങ്ങളായി വെയിറ്റിംഗ് ഷെഡിൽ കഴിഞ്ഞുവന്നിരുന്ന അനാഥനായ വൃദ്ധനെ ആറന്മുള ജനമൈത്രി പോലീസ് അടൂരുള്ള അനാഥാലയത്തിൽ പ്രവേശിപ്പിച്ചു. മാസങ്ങളായി ആറന്മുള കോഴിപ്പാലം ബസ് സ്റ്റോപ്പിലെ വെയിറ്റിംഗ് ഷെഡിൽ കഴിഞ്ഞുവന്നിരുന്ന ഇടയാറന്മുള തെക്കേവശത്ത് വീട്ടിൽ...

ചാത്തന്നൂരിൽ ബിജെപി : ചരിത്ര വിജയവുമായി ബി.ബി.ഗോപകുമാർ

കൊല്ലം : കൊല്ലം ചാത്തന്നൂരിൽ ബിജെപി സ്ഥാനാർഥി ബി.ബി.ഗോപകുമാർ വിജയിച്ചു. എൽഡിഎഫിന്റെ ആർ. രാജേന്ദ്രനും യുഡിഎഫിന്റെ സൂരജ് രവി യുമായിരുന്നു എതിരാളികൾ. 2016-ലും 2021-ലും ബിജെപി രണ്ടാംസ്ഥാനത്തുവന്ന മണ്ഡലമായിരുന്നു ചാത്തന്നൂർ. രണ്ടു പ്രാവശ്യവും...
- Advertisment -

Most Popular

- Advertisement -