തൃശ്ശൂർ : തൃശ്ശൂരിലെ വെടിക്കെട്ട് അപകടത്തിൽ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകും .പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായവും പരിക്കേറ്റവർക്ക് ആറുമാസത്തെ സൗജന്യ ചികിത്സ നൽകാനും തീരുമാനിച്ചു. ബുധനാഴ്ച രാവിലെ ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
അപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.അപകടത്തില്‍ കെട്ടിടങ്ങളുടെ നാശനഷ്ടം കണക്കാക്കി കളക്ടർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകും . എത്ര പേർ അപകടത്തിൽപ്പെട്ടു എന്ന് കൃത്യമായി പറയാനാവില്ലെന്നും കാണാതായവരെക്കുറിച്ച് കൺട്രോൾ റൂമിൽ വിവരം നൽകണമെന്നും മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.





