തിരുവനന്തപുരം : നെടുമങ്ങാട് പനവൂരിൽ ഒന്നരവയസ്സുകാരനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛനായ അഷ്‌കറിനെതിരെ വന്‍ ജനരോഷം. പ്രതിയുമായി പനവൂര്‍ കരിക്കുഴിയിലെ വീട്ടില്‍ പൊലീസ് തെളിവെടുപ്പിന് എത്തിയപ്പോള്‍ ജനക്കൂട്ടം പ്രതിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. മിനിറ്റുകൾക്കകം തെളിവെടുപ്പ് പൂർത്തിയാക്കി പോലീസ് പ്രതിയുമായി മടങ്ങി. ഇതിനിടെ, അഷ്‌കർ ഉപയോഗിക്കുന്ന കാറും നാട്ടുകാർ അടിച്ചുതകർത്തിരുന്നു.
നെടുമങ്ങാട്ടെ അഖിൽ – അഖില ദമ്പതികളുടെ മകനായ ഒന്നര വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. കുട്ടി നേരിട്ടത് അതിക്രൂരമായി മർദനമാണ് . കുഞ്ഞിൻ്റെ ശരീരത്തിൽ 51 മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ജനനേന്ദ്രിയത്തിൽ അടക്കം ആഴത്തിൽ മുറിവുകളുണ്ട്. കാലിൽ സിഗരറ്റ് കൊണ്ടു പൊള്ളിച്ചതിൻ്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്.
തൊണ്ടയിൽ ഭക്ഷണം കുരുങ്ങി കുഞ്ഞ് ഛർദിച്ചുവെന്ന് പറഞ്ഞ് കുട്ടിയെ അഷ്കർ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ശനിയാഴ്ച പുലർച്ചെയോടെ കുഞ്ഞ് മരിച്ചു .ആന്തരിക രക്തസ്രാവമാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നാണ് കണ്ടെത്തൽ.





