Tuesday, May 5, 2026
No menu items!

subscribe-youtube-channel

HomeNewsKottayamജാതി സെന്‍സസ്...

ജാതി സെന്‍സസ് നടപ്പാക്കുന്നതില്‍ നിന്നു സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ടു എന്‍എസ്എസ് നിവേദനം നല്‍കി

കോട്ടയം : ജാതി സെന്‍സസ് നടപ്പാക്കുന്നതില്‍നിന്നു സർക്കാർ  പിന്മാറണമെന്നാ വശ്യപ്പെട്ടു എന്‍എസ്എസ് നിവേദനം നല്‍കി.  രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍, ആഭ്യന്തരമന്ത്രി എന്നിവര്‍ക്കാണ്   നിവേദനം നല്‍കിയത്. രാജ്യത്തെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതാണു ജാതി സെന്‍സസ്. ജാതി തിരിച്ചുള്ള കണക്കെടുപ്പ് ഒഴിവാക്കി രാജ്യത്തെ ജനസംഖ്യ കണ്ടെത്തുന്നതിനായി മാത്രം സെന്‍സസ് പരിമിതപ്പെടുത്തണമെന്നും നിവേദനത്തിൽ പറയുന്നു.

‘ജാതി, മതം, വംശം, ജനനസ്ഥലം എന്നീ വിവേചനങ്ങള്‍ക്കതീതമായ തുല്യതയാണു ഭരണഘടന ഉറപ്പുനല്‍കുന്നത്. ജാതിയുടെയും മതത്തിന്റെയും കണക്കെടുപ്പിലൂടെ, ഭരണഘടന ഉറപ്പുനല്‍കുന്ന അടിസ്ഥാന സ്വാതന്ത്ര്യങ്ങള്‍ ലംഘിക്കപ്പെടും. പേര്, വിലാസം, ലിംഗഭേദം, ജനനത്തീയതി എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിവിവരങ്ങള്‍ ഡേറ്റ ശേഖരണത്തിനായി മാത്രമേ ശേഖരിക്കാന്‍ കഴിയൂ. ഒരു വ്യക്തിയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ ശേഖരിക്കുന്നത് അയാളുടെ സ്വകാര്യതയുടെ ലംഘനമാണ്.

ജാതിമതഭേദമില്ലാതെ എല്ലാവരെയും മുഖ്യധാരയിലേക്കു കൊണ്ടുവരുന്ന സമീപനമാണ് എന്‍എസ്എസിന്റേത്. സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്‍ നേതൃത്വം നല്‍കിയ നവോത്ഥാന മുന്നേറ്റങ്ങളും നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ചരിത്രവും പ്രത്യേകം വിശദീകരിക്കുന്നു. എന്‍എസ്എസിന്റെ കീഴിലുള്ള സ്ഥാപനങ്ങളെല്ലാം ജാതിമത വ്യത്യാസമില്ലാതെ ജനങ്ങള്‍ക്കായി തുറന്നിട്ടിരിക്കുകയാണെന്നും നിവേദനത്തില്‍ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ ആറാംഘട്ട ചർച്ചകൾ ആരംഭിക്കുന്നു

ന്യൂഡൽഹി : ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ ആറാം ഘട്ട ചർച്ചകൾ ആരംഭിക്കുന്നു .ഇതിനായി യുഎസ് പ്രതിനിധി സംഘം ഇന്ത്യയിലെത്തി.യുഎസ് വാണിജ്യ ഉപപ്രതിനിധി ബ്രെൻഡൻ ലിഞ്ചും സംഘമാണ് ഡൽഹിയിലെത്തിയത്. കേന്ദ്ര വാണിജ്യ വകുപ്പ് സ്പെഷൽ...

വാളയാർ ആൾക്കൂട്ട കൊലപാതകം : ആക്രമിച്ചത് 15 ഓളം പേർ ; മര്‍ദിച്ചവരില്‍ സ്ത്രീകളും

പാലക്കാട് : വാളയാറിൽ ആൾകൂട്ട ആക്രമണത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ 15 ഓളം പേർ പങ്കാളികൾ.സംഭവത്തിൽ സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.കേസില്‍ അഞ്ചുപേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്.മര്‍ദിച്ച സംഘത്തിലെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ നാടുവിട്ടതായും...
- Advertisment -

Most Popular

- Advertisement -