തിരുവനന്തപുരം : കണ്ണമ്മൂല വിഷ്ണു കൊലക്കേസിൽ ഏഴു പ്രതികൾക്കും ജീവപര്യന്തം. നെടുമങ്ങാട് എസ്സി/എസ്ടി പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 13 പ്രതികളില്‍ 9 മുതല്‍ 13 വരെയുള്ളവരെ വിട്ടയച്ചിരുന്നു.
2016 ഒക്ടോബര്‍ 7ന് പുത്തന്‍പാലം വിദ്യാധിരാജ റോഡില്‍ വീടിനു സമീപം നില്‍ക്കുമ്പോഴാണ് വിഷ്ണുവിനെ (അപ്പു -18) മാതാപിതാക്കളുടെ മുന്നിലിട്ടു ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയത് .ആക്രമണത്തിൽ വിഷ്ണുവിന്റെ അമ്മയ്ക്കും ഗുരുതര പരുക്കേറ്റിരുന്നു.എട്ടാം പ്രതി ഡിനിയുടെ സഹോദരൻ സുനി ബാബുവിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളിലൊരാൾ വിഷ്ണുവിന്റെ ബന്ധുവായിരുന്നു. ഈ വൈരാഗ്യമാണ് വിഷ്ണുവിനെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് കേസ്.





