Friday, January 16, 2026
No menu items!

subscribe-youtube-channel

HomeNewsഫിനാൻസ് നിക്ഷേപ...

ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികളെ പന്തളം പൊലീസ് കസ്റ്റഡിയിൽ വാങ്ങി അന്വേഷണം ആരംഭിച്ചു

പത്തനംതിട്ട: പുല്ലാട് ജി ആൻഡ് ജി ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികളെ പന്തളം പൊലീസ് കസ്റ്റഡിയിൽ വാങ്ങി അന്വേഷണം ആരംഭിച്ചു. കേസിലെ ഒന്നാം പ്രതി തെള്ളിയൂർ ശ്രീരാമ സദനത്തിൽ ഗോപാലകൃഷ്ണൻ , മകനും മൂന്നാം പ്രതിയുമായ ഗോവിന്ദ് ജി  എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്.

പന്തളം പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ 95 കേസുകളാണ് ഉള്ളത്. 12 കോടിയോളം രൂപ നിക്ഷേപമായി വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 4 ദിവസത്തേക്കാണ് പൊലീസ് ഇവരെ കസ്റ്റഡിയിൽ വാങ്ങിയത്.
കോയിപ്രം പൊലീസ് സ്റ്റേഷനിൽ ആണ് ഇവർക്കെതിരെ ജില്ലയിൽ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത്. 163 പരാതികളാണ് കോയിപ്രത്ത് ലഭിച്ചത്. 100 കോടിയിലധികം രൂപയാണ് ജി ആൻഡ് ജി ഫിനാൻസ് നിക്ഷേപ തട്ടിപ്പ് നടത്തിയത്.

ഗോപാലകൃഷ്ണൻ്റെ  ഭാര്യ കേസിലെ രണ്ടാം പ്രതി സിന്ധു ജി, നാലാം പ്രതിയായ മരുമകൾ ലക്ഷ്മി എന്നിവർ ഇപ്പോഴും ഒളിവിലാണ്. കേസ് കഴിഞ്ഞ ദിവസം റെ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ട്രെയിന് നേരെ കല്ലെറിഞ്ഞ രണ്ട് പേരെ ചെങ്ങന്നൂർ ആർപിഎഫ് അറസ്റ്റ് ചെയ്തു

ചെങ്ങന്നൂർ : ഓടിക്കൊണ്ടിരുന്ന ട്രെയിന് നേരെ കല്ലെറിഞ്ഞ രണ്ട് പേരെ ചെങ്ങന്നൂർ ആർപിഎഫ് അറസ്റ്റ് ചെയ്തു.മാവേലിക്കര തഴക്കര മീനത്തേതിൽ ദേവകുമാർ (24), തഴക്കര ചങ്ങലവേലിയിൽ അഖിൽ.എസ്(25) എന്നവരെയാണ് ആർപിഎഫ് ചെങ്ങന്നൂർ സിഐ എ.പി വേണുവിന്റെ...

പിപി ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കണ്ണൂരിൽ സംഘർഷം

കണ്ണൂർ : എ.ഡി.എം നവീന്‍ ബാബുവന്റെ ആത്മഹത്യയില്‍ പിപി ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കമ്മിഷണര്‍ ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നേതാക്കളെ...
- Advertisment -

Most Popular

- Advertisement -