Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണക്കൊള്ള...

ശബരിമല സ്വർണക്കൊള്ള : ദേവസ്വം ബോർഡ് അംഗം സന്തോഷ്കുമാറിന്‍റെ പങ്ക് അന്വേഷിക്കും: മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടു തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി.ഡി. സന്തോഷ്കുമാറിന്‍റെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ദേവസ്വം മന്ത്രി കെ. മുരളീധരൻ കത്തു നൽകി.

നേരത്തെയുണ്ടായിരുന്ന പി.എസ്. പ്രശാന്തിന്‍റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡിലും സന്തോഷ്കുമാർ അംഗമായിരുന്നു. ശബരിമല ദ്വാരകപാലക ശിൽപം വീണ്ടും സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്ത ദേവസ്വം ബോർഡ് യോഗത്തിൽ സന്തോഷ്കുമാറും പങ്കെടുത്തിരുന്നു. ശബരിമല കട്ടിളപ്പാളി സ്വർണം പൂശുന്നതുമായ ബന്ധപ്പെട്ട ആരോപണത്തിൽ പി.എസ്. പ്രശാന്തിന്‍റെ പങ്ക് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് അംഗമായിരുന്ന സന്തോഷിന്‍റെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലയിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാവ്, ദേവസ്വം മന്ത്രിക്കു പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സന്തോഷ്കുമാറിന്‍റെ പങ്കും വിശദമായി അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

തിരുവല്ല : നെടുംപുറം ഗ്രാമപഞ്ചായത്ത്,ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി,പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ അഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശൈലേഷ് മങ്ങാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്തിലെ വിവിധ അംഗനവാടികളിൽ നടത്തി...

ഇന്ത്യൻ അതിർത്തിയിൽ വൻ നുഴഞ്ഞുകയറ്റ നീക്കമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ

ന്യൂഡൽഹി : ജമ്മു കശ്മീരിലേക്ക് 800 ഓളം ഭീകരരെ കൂട്ടത്തോടെ നുഴഞ്ഞുകയറാൻ പദ്ധതിയിടുന്നുവെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട്. നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും ഐഎസ്‌ഐയും സൈന്യവും കുറഞ്ഞത് 70 ഭീകര കേന്ദ്രങ്ങളെങ്കിലും...
- Advertisment -

Most Popular

- Advertisement -