Sunday, May 3, 2026
No menu items!

subscribe-youtube-channel

HomeSpiritualശ്രീപത്മനാഭ സ്വാമി...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ശ്രീ വിഷ്ണുസഹസ്രനാമജപയജ്ഞം ഒന്നാം ഘട്ട സമർപ്പണം

തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ വിഷു മുതൽ ആരംഭിച്ച് നിത്യജപമായി തുടർന്നുകൊണ്ടിരിക്കുന്ന വിഷ്ണു സഹസ്രനാമജപത്തിന്റെ ഒന്നാംഘട്ട സമർപ്പണം ഇന്ന് രാവിലെ ക്ഷേത്രത്തിനകത്ത് കുലശേഖരമണ്ഡപത്തിലും, ശീവേലിപ്പുരയിലുമായി നടന്നു. ജപയജ്ഞത്തിൽ രണ്ടായിരത്തിലധികം ഭക്തർ പങ്കെടുത്തു.

ക്ഷേത്രത്തിലെ വിവിധ ഭക്തജനസമിതികളെ ചേർത്തു  രൂപികരിക്കപ്പെട്ട ശ്രീപത്മനാഭ ഭക്തമണ്ഡലിയുടെ നേതൃത്വത്തിൽ രണ്ടായിരം പേർ ചേർന്ന്
ആറ് ആവർത്തിയായി ഒരു കോടി ഇരുപത് ലക്ഷം നാമങ്ങളാണ് ജപിച്ചത്. രാവിലെ പാരായണത്തിനുളള പുസ്തകം വേദവ്യാസന്റെ നടയിൽ നിന്നും ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാരായ നടുവിൽ മഠം അച്യുതഭാരതി സ്വാമിയാർ
പാരായണാംഗങ്ങൾക്ക് കൈമാറി.രാവിലെ 08.30 മുതൽ ആരംഭിച്ച ജപം 10.30 യോടെ സമാപിച്ചു.

തുടർന്ന് ഭക്തജനങ്ങൾ ക്ഷേത്രദർശനം പൂർത്തിയാക്കി ക്ഷേത്രത്തിനു പുറത്ത് വടക്കേനടയിലെ സമാപനസഭയിൽ എത്തിച്ചേർന്നു.ക്ഷേത്രം സ്ഥാനി ശ്രീമൂലം തിരുനാൾ രാമവർമ്മതമ്പുരാൻ വിഷ്ണു സഹസ്രനാമ ജപം നടക്കുന്ന സമയത്ത് ശീവേലി പുരയിൽ ഒരു പ്രദക്ഷിണം നടത്തി.

ഒരാവർത്തി സഹസ്രനാമജപത്തോടെ ആരംഭിച്ച സഭയിൽ  അശ്വതിതിരുനാൾ ലക്ഷ്മീബായിതമ്പുരാട്ടി,  തന്ത്രിവര്യൻ നെടുമ്പള്ളി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട്, ഭരണസമിതി അംഗങ്ങളായ ആദിത്യവർമ്മ തമ്പുരാൻ, തുളസി ഭാസ്കരൻ, കരമന ജയൻ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ബി.മഹേഷ്, ക്ഷേത്രം ഉദ്യോഗസ്ഥർ, മറ്റു വിശിഷ്ടവ്യക്തികൾ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്വന്റി-20 ലോകകപ്പ് കിരീടം ഇന്ത്യക്ക് : അഭിനന്ദന പ്രവാഹം

ന്യൂഡൽഹി : ട്വന്റി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ലോക ചാംപ്യൻമാരായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദന പ്രവാഹം.മികച്ച വിജയം നേടിയ ഇന്ത്യൻ ടീമിനെ ജനങ്ങൾക്കുവേണ്ടി അഭിനന്ദിക്കുന്നതായും, രാജ്യത്തെ മുഴുവൻ ജനങ്ങളും ഈ നേട്ടത്തിൽ...

തെറ്റായ ദിശയിൽ  സ്കൂട്ടർ ഓടിച്ചുവന്നത് ചോദ്യം ചെയ്തതിന് മോട്ടോർ സൈക്കിൾ യാത്രികനും സഹോദരനും ക്രൂരമർദ്ദനം : ഒരാൾ അറസ്റ്റിൽ

തിരുവല്ല: തെറ്റായ ദിശയിൽ  സ്കൂട്ടർ ഓടിച്ചുവന്നത് ചോദ്യം ചെയ്തതിന് മോട്ടോർ സൈക്കിൾ യാത്രികനെയും സഹോദരനെയും  ക്രൂരമായി മർദ്ദിച്ച കേസിൽ ഒരാളെ തിരുവല്ല പോലീസ് പിടികൂടി. മൂന്നു പേരെ പിടികൂടാനുണ്ട്. ചെങ്ങന്നൂർ ഉമയാട്ടുകര തിരുവൻവണ്ടൂർ കല്ലിശ്ശേരി...
- Advertisment -

Most Popular

- Advertisement -