Friday, July 3, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruധർമസ്ഥല വിവാദത്തിൽ...

ധർമസ്ഥല വിവാദത്തിൽ വഴിത്തിരിവ് ; ആരോപണങ്ങൾ ഉന്നയിച്ച ശുചീകരണ തൊഴിലാളി അറസ്റ്റിൽ ; പറഞ്ഞതെല്ലാം കള്ളമെന്ന് പരാതിക്കാരി സുജാത ഭട്ട്

ബെംഗളൂരു : ധർമ്മസ്ഥല വിവാദത്തിൽ വഴിത്തിരിവ്.ധർമസ്ഥലയിൽ നിരവധിപേരെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി ആരോപണം ഉന്നയിച്ച മുൻ ശുചീകരണ തൊഴിലാളിയെ കർണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു .17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ശുചീകരണ തൊഴിലാളിയായ ചിന്നയ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.തെറ്റായ വിവരങ്ങളും വ്യാജ തെളിവുകളും നൽകിയെന്ന കേസിലാണ് ഇയാളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്.

1995–2014 കാലഘട്ടത്തിൽ നിരവധിപേരെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്നായിരുന്നു വെളിപ്പെടുത്തൽ .ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേക അന്വേഷണസംഘം വിവിധയിടങ്ങളിൽ പരിശോധന നടത്തിയിരുന്നു.17 വ്യത്യസ്ത സ്ഥലങ്ങളിൽ ഖനനം നടത്തി.പരിശോധനയിൽ രണ്ട് പുരുഷന്മാരുടെ മൃതദേഹാവശിഷ്ടങ്ങൾ മാത്രമാണ് കണ്ടെത്തിയിരുന്നത് . അതിലൊന്ന് വനത്തിൽ തൂങ്ങിമരിച്ച യുവാവിന്റേതായിരുന്നു.

അതേസമയം ,2003 ൽ ക്ഷേത്ര ദർശനത്തിന് എത്തിയ മകളെ കാണാതായി എന്ന പരാതിയുമായി രംഗത്ത് വന്ന സുജാത ഭട്ട്, തനിക്ക് അനന്യ ഭട്ട് എന്നൊരു മകൾ ഇല്ലെന്ന് സമ്മതിച്ചു . തന്റെ കുടുംബ സ്വത്ത് ക്ഷേത്രത്തിന് നൽകിയതുമായി ബന്ധപ്പെട്ട് തനിക്ക് വൈരാഗ്യമുണ്ടായിരുന്നുവെന്നും ജയൻ ടി, ഗിരീഷ് മട്ടന്നവർ എന്നിവരുടെ പ്രേരണയ്‌ക്ക് വഴങ്ങിയാണ് അങ്ങനെ ചെയ്തതെന്നും സുജാത ഭട്ട് ഇന്‍സൈറ്റ് റഷ് ചാനലിനോട് പറഞ്ഞു. കർണാടകയിലെ ജനങ്ങളോടും മുഴുവൻ രാജ്യത്തോടും ക്ഷമ ചോദിക്കുന്നുവെന്നും അവർ പറഞ്ഞു.സുജാതയ്ക്ക് മകളില്ലെന്നും വാസ്തവിരുദ്ധമായ കാര്യങ്ങളാണ് അവര്‍ പറയുന്നതെന്നും നേരത്തെ ഇവരുടെ സഹോദരന്‍ പറഞ്ഞിരുന്നു .

അനന്യ ഭട്ടിന്റേത് എന്ന പേരിൽ ഇവർ നൽകിയ ഫോട്ടോ കുടക് സ്വദേശി ജയന്തിയുടേതാണെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു .എസ്‌ഐടി ഓഫീസില്‍ ഹാജരാകാൻ സുജാത ഭട്ടിന് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് അവരുടെ വെളിപ്പെടുത്തല്‍.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നീർവിളാകം കാര്‍ഷിക കേന്ദ്രം നാടിന് കൈത്താങ്ങ് : മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: ആറന്മുള ഗ്രാമപഞ്ചായത്തിൽ നീര്‍വിളാകത്ത് ജില്ലാ പഞ്ചായത്ത് പുതിയതായി ആരംഭിച്ച കാര്‍ഷിക സംഭരണ വിപണന കേന്ദ്രം നാടിന് കൈത്താങ്ങ് ആണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പദ്ധതിയുടെ  ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ...

അൽ ഫലാഹ് സർവകലാശാലയുടെ 139 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി അൽ ഫലാഹ് യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളിലെ 54 ഏക്കർ ഭൂമി ഉൾപ്പെടെ 139 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ചെങ്കോട്ടയ്‌ക്ക് സമീപം...
- Advertisment -

Most Popular

- Advertisement -