ന്യൂഡൽഹി : പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കൻ യുദ്ധക്കപ്പലുകളെ ആക്രമിച്ചതിനു പകരമായി അഞ്ച് ഇറാനിയൻ എണ്ണക്കപ്പലുകളെ അമേരിക്ക തകർത്തു .4 കപ്പലുകളെ ഒമാൻ തീരത്തും ഒരു കപ്പലിനെ ഖാർഗ് ദ്വീപിനു സമീപവുമാണ് ആക്രമിച്ചത്.
യുഎസ് വിമാനവാഹിനിക്കപ്പലിനും ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയറിനും നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ശ്രമിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ തിരിച്ചടി.
അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ ഇറാനും തിരിച്ചടിച്ചു. ജോർദാനിലെ യുഎസ് നിയന്ത്രണത്തിലുള്ള അൽ അസ്റാഖ് വ്യോമതാവളത്തിനും രണ്ട് അമേരിക്കൻ നാവികസേനാ യുദ്ധക്കപ്പലുകൾക്കും നേരെ മിസൈൽ ആക്രമണം നടത്തിയെന്നു ഇറാനും പ്രതികരിച്ചു. കൂടുതൽ ആക്രമണം നടത്തുമെന്നും ഇറാൻ മുന്നറിയിപ്പു നൽകി .





