Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsപെൺകുട്ടിക്ക് നേരെ...

പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ പ്രതിക്ക് 8 വർഷം തടവും 35000 രൂപ പിഴയും

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ പ്രതിക്ക് 8 വർഷം കഠിന തടവും 35000 രൂപ പിഴയും വിധിച്ചു. പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതിയാണ് കോയിപ്രം സ്വദേശി തങ്കച്ചൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.

2021 ഓഗസ്റ്റ് മാസം 21 നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. തങ്കച്ചൻ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും പഠിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നേരെ നഗ്നതാപ്രദർശനം നടത്തുകയും, അതിൻ്റെ ഫോട്ടോയും വീഡിയോയും എടുക്കാൻ കുട്ടിയെ നിർബ്ബന്ധിക്കുകയുമായിരുന്നു. കുട്ടിയുടെ ബഹളംകേട്ട് എത്തിയ മാതാപിതാക്കൾ ഇയാളോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു.

അപ്പോൾ അസഭ്യം പറഞ്ഞ പ്രതി വീണ്ടും നഗ്നത പ്രദർശിപ്പിക്കുകയും കുട്ടിയെയും മാതാപിതാക്കളേയും അസഭ്യം പറയുകയും വീടിന് പുറത്തിറങ്ങി കല്ലുമായി വന്ന് കുട്ടിയെ എറിയുകയും ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമവും, പോക്ക്സോ നിയമത്തിലെ  വകുപ്പുകൾ പ്രകാരവും പ്രത്യേകമായാണ് ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷവിധിച്ചത്. പിഴ അടക്കാത്ത പക്ഷം പ്രതി 8 ആഴ്ച്ചകൂടി അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. ജെയ്സൺ മാത്യൂസ് ഹാജരായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ മുന്നറിയിപ്പ് : രണ്ട് ജില്ലകളിൽ ഓറഞ്ച് അലെർട്ട്

കോട്ടയം : സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു .തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിൽ...

ടാറ്റ ട്രസ്റ്റ് ചെയർമാനായി നോയൽ ടാറ്റയെ തെരഞ്ഞെടുത്തു

മുംബൈ : ടാറ്റാ ട്രസ്റ്റുകളുടെ ചെയർമാനായി രത്തൻ ടാറ്റായുടെ അർധ സഹോദരൻ നോയൽ നവൽ ടാറ്റയെ തെരഞ്ഞെടുത്തു.മുംബൈയിൽ നടന്ന ബോർഡ് യോഗത്തിലാണ് തീരുമാനം.നിലവിൽ ടാറ്റ സ്റ്റീലിന്റെയും വാച്ച് കമ്പനിയായ ടൈറ്റന്റെയും വൈസ് ചെയർമാനാണ്...
- Advertisment -

Most Popular

- Advertisement -