Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഹെൽത്തി കേരള...

ഹെൽത്തി കേരള : ജില്ലയിൽ 687 സ്ഥാപങ്ങളിൽ പരിശോധന –  47 സ്ഥാപനങ്ങൾക്ക് നോട്ടീസ്

ആലപ്പുഴ: പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ആരോഗ്യ വകുപ്പ് 687 സ്ഥാപങ്ങളിൽ ഹെൽത്തി കേരള പരിശോധന നടത്തി. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത 47 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ശുചിത്വ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയ സ്ഥാപനങ്ങളിൽ നിന്ന് 11,200 രൂപ പിഴ ഈടാക്കി.  പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. 60 സ്ഥലങ്ങളിൽ കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്തു.

ഹോട്ടലുകൾ, ബേക്കറി, കാറ്ററിംഗ് യൂണിറ്റുകൾ, കുടിവെള്ളം കൈകാര്യം ചെയ്യുന്ന യൂണിറ്റുകൾ, അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ, സോഡാ നിർമ്മാണ യൂണിറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.  വിവിധ ഇടങ്ങളിലായി 54 ടീമുകളായാണ് പരിശോധന നടത്തിയത്. ജില്ലാ ആരോഗ്യ വിഭാഗത്തിൻ്റെ സുരക്ഷ ക്യാമ്പയിനിന്റെ ഭാഗമായി രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡിൻ്റെ നേതൃത്വത്തിൽ ഭക്ഷണശാലകളിലെ പ്രത്യേക പരിശോധനയും ജില്ലയിൽ തുടർന്നുവരികയാണ്. പുകയില നിരോധന നിയമ പ്രകാരം വീഴ്ച കണ്ടെത്തിയ ഇടങ്ങളിൽ നിന്ന് 3600 രൂപ പിഴ ഈടാക്കി.

പൊതുജനാരോഗ്യ നിയമം 2023 പ്രകാരം കൊതുക് വളരാൻ ഇടയുള്ള സാഹചര്യങ്ങൾക്ക് കാരണമാകുക, പകർച്ചവ്യാധികൾക്കിടയാകും വിധം ഭക്ഷണപാനീയങ്ങൾ കൈകാര്യം ചെയ്യുക, എലി തെരുവ് നായ്ക്കൾ തുടങ്ങിയവ പെരുകുന്ന വിധം മാലിന്യങ്ങൾ നിക്ഷേപിക്കുക പകർച്ചവ്യാധി പ്രതിരോധത്തിന് നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കുക തുടങ്ങിയവയൊക്കെ ശിക്ഷാർഹമായ കുറ്റകൃത്യങ്ങളാണെന്ന് ജില്ല മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ഹെൽത്തി കേരളയുടെ ഭാഗമായുള്ള പരിശോധനകൾ തുടരുന്നതാണെന്നും ഡി.എം.ഒ. (ആരോഗ്യം) പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയോജനങ്ങൾക്കായി ജെറിയാട്രിക് മെഡിക്കൽ ക്യാമ്പ്

റാന്നി : വാർദ്ധക്യം ആനന്ദകരം ആയുഷ്ലൂടെ എന്ന സന്ദേശവുമായി ജില്ല ഹോമിയോ ആശുപത്രി കൊറ്റനാടിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി ജെറിയാട്രിക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 2 ന് രാവിലെ 9 ന് കുമ്പളന്താനം...

കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവം അതീവ ഗുരുതരമായ പ്രശ്നം –  പ്രകാശ് ജാവദേക്കർ

പത്തനംതിട്ട: തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവം അതീവ ഗുരുതരമായ പ്രശ്നമെന്ന് ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കർ. മൂന്ന് മാസത്തിനിടെ സംസ്ഥാനത്ത് 12 മനുഷ്യ ജീവനുകളാണ് വന്യമൃഗ ആക്രമത്തിൽ...
- Advertisment -

Most Popular

- Advertisement -