ഇടുക്കി : കട്ടപ്പനയിൽ സഹകരണ സൊസൈറ്റിക്കു മുൻപിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബു തോമസിന്റെ നിക്ഷേപത്തുകയായ 14,59,940 രൂപ ബാങ്ക് കുടുംബത്തിന് തിരികെ നൽകി.ഈ പണം തിരികെ ചോദിച്ചപ്പോൾ ബാങ്ക് ഉദ്യോഗസ്ഥർ അപമാനിച്ചതിൽ മനംനൊന്താണ് സാബു ജീവനൊടുക്കിയത്.
അതേസമയം,സാബു തോമസിന്റെ മാതാവ് ത്രേസ്യാമ്മ(90) വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്ന് മരിച്ചു .ഒന്നര വർഷമായി സ്‌ട്രോക്ക് വന്നു കിടപ്പിലായിരുന്നു. അമ്മയുടെയും ഭാര്യയുടെയും ചികിത്സാ ആവശ്യങ്ങൾക്കു വേണ്ടിയായിരുന്നു നിക്ഷേപിച്ച പണം തിരികെ ചോദിച്ച് സാബു ബാങ്കിനെ സമീപിച്ചത്.