Saturday, April 18, 2026
No menu items!

subscribe-youtube-channel

HomeNewsവെഞ്ഞാറമൂട് കൂട്ടക്കൊല...

വെഞ്ഞാറമൂട് കൂട്ടക്കൊല : കൊലപാതക കാരണത്തെക്കുറിച്ചുള്ള ദുരൂഹത തുടരുന്നു

തിരുവനന്തപുരം : വെഞ്ഞാറമൂട് നടന്ന അഞ്ച് പേരുടെ കൂട്ടക്കൊലയിൽ കൊലപാതക കാരണത്തെക്കുറിച്ചുള്ള ദുരൂഹത തുടരുന്നു. പ്രതി ലഹരിക്കടിമപ്പെട്ടിരുന്നോ എന്നതിനെക്കുറിച്ചും വ്യക്തത വരേണ്ടതുണ്ട്. ആശുപത്രിയിലേക്ക് മാറ്റിയതിനാല്‍ പ്രതി അഫാന്റെ മൊഴി കൃത്യമായി രേഖപ്പെടുത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. എലിവിഷം കഴിച്ച അഫാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ തുടരുകയാണ്.

പിതാവിന് 75 ലക്ഷം രൂപയുടെ കടമുണ്ടെന്നും കടത്തെ ചൊല്ലി വീട്ടിൽ തർക്കം ഉണ്ടായെന്നും അങ്ങനെയെങ്കിൽ ആരും ജീവിക്കണ്ട എന്ന് പറഞ്ഞുവെന്നുമാണ് അഫാൻ പൊലീസിന് മൊഴി നൽകിയത്. രാവിലെ പത്തിനും വൈകുന്നേരം ആറിനും ഇടയിലാണ് എല്ലാ കൊലപാതകങ്ങളും നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു .

അഫാന്റെ മുത്തശ്ശി സൽമാബീവി (95), സഹോദരൻ അഫ്സാൻ (13), പിതൃസഹോദരൻ അബ്ദുൽ ലത്തീഫ് (60), ലത്തീഫിന്റെ ഭാര്യ സജിതാബീവി (55), പെൺസുഹൃത്ത് മുക്കന്നൂർ സ്വദേശി ഫർസാന (22) എന്നിവരാണു കൊല്ലപ്പെട്ടത്.ഗുരുതരമായി പരുക്കേറ്റ അമ്മ ഷമി ആശുപതിയിൽ ചികിത്സയിലാണ്.ചുറ്റിക കൊണ്ടാണ് ഇയാൾ ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത് 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേർ മരിച്ചു

തിരുവനന്തപുരം : വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേർ മരിച്ചു.ഭക്ഷ്യവിഷബാധ കാരണമെന്നാണ് സംശയം.കൊല്ലം നിലമേൽ സ്വദേശി ഷാജി (42), ഭാര്യാ മാതാവ് റാഷിദ ബീവി (58) എന്നിവരാണ് മരിച്ചത്....

പായിപ്പാട് എട്ട്യാകരി പാടശേഖരത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയം പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ എട്ട്യാകരി പാടശേഖരത്തിൽ വളർത്തിയിരുന്ന താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. പുത്തൻപുരയിൽ ഔസേപ്പ്‌ മാത്യു എന്നയാൾ വളർത്തിയ താറാവുകളിലാണ് പക്ഷിപ്പനി...
- Advertisment -

Most Popular

- Advertisement -