ന്യൂഡൽഹി : പഹല്‍ഗാം ആക്രമണത്തിൽ സൈനിക നീക്കത്തിന് തയാറായി കര-വ്യോമ-നാവിക സേന. രഹസ്യസ്വഭാവം നിലനിര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരെ വീണ്ടും നടപടി തുടങ്ങി. ലഷ്‌കര്‍ കമാന്‍ഡര്‍ ഫാറൂഖ് അഹമ്മദ് തദ്വയുടെ വീട് സ്‌ഫോടനത്തില്‍ തകര്‍ത്തു.
കശ്മീരിൽ ഇന്നലെ അഞ്ച് ഭീകരരുടെ വീടുകളാണ് ജില്ലാ ഭരണകൂടം തകർത്തത്. കശ്മീരിലെ ഷോപിയാൻ, കുൽഗാം എന്നീ ജില്ലകളിൽ ഓരോ വീടുകളും പുൽവാമയിൽ മൂന്ന് വീടുകളുമാണ് തകർത്തത്.
അതേസമയം യു എ ഇ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു. പാക്കിസ്ഥാന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യവിടാന്‍ അനുവദിച്ച സമയപരിധി ഇന്നവസാനിക്കും. പാക് പൗരത്വം ഉള്ളവര്‍ രാജ്യം വിടണമെന്നും മൂന്നുപേര്‍ക്ക് നല്‍കിയ നോട്ടീസ് പിൻവലിച്ചു.
ദീർഘകാല വിസക്കായുള്ള പാക് വനിതയുടെ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഇന്ത്യൻ പൗരനെ വിവാഹം ചെയ്ത ഷീന നാസിന്റെ ഹർജിയാണ് ഫോറിനേഴ്‌സ് ആക്ട് ചൂണ്ടിക്കാട്ടി തള്ളിയത്.