കോഴിക്കോട് : മലാപ്പറമ്പിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യ പ്രവർത്തനം നടത്തിയ സംഭവത്തിൽ പോലീസുകാർക്കെതിരെയും ആരോപണം. പ്രതികളുമായി ഫോണിൽ ബന്ധപ്പെട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വയനാട് സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവൻതിരുത്തി സ്വദേശി ഉപേഷ് എന്നുവരെയാണ് അനാശാസ്യത്തിന് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത് .
കേസിലെ മുഖ്യ പ്രതിയുമായി സിറ്റിയിലെ ചില പൊലീസ് ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടതായാണ് ആരോപണം .ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ ജോലിസ്ഥലത്ത് നിന്ന് മാറ്റിയതായാണ് വിവരം.2022-ൽ മുഖ്യപ്രതിയായ ബിന്ദുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.ഈ സമയത്താണ് പോലീസുകാർ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പറയുന്നത് .തെളിവിനായി പ്രതികളുടെ ഫോണുകൾ വിശദമായി പരിശോധിക്കുകയാണ്.