തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ അറുപത് വർഷമായി മുടങ്ങി കിടന്നിരുന്ന ഭദ്രദീപചടങ്ങ് പുനഃരാരംഭിച്ചു. ക്ഷേത്രത്തിൽ ആദ്യമായി ഭദ്രദീപം നടന്നത് 1744 ലാണ്. ഉത്തരായനത്തിനും ദക്ഷിണയാനത്തിനും മുൻപ് 7 ദിവസത്തെ കളഭാഭിഷേകവും കൂടെ ഭദ്രദീപവും നടന്നു വന്നിരുന്നത്.
അവസാന ഭദ്രദീപം നടന്നത് 1962 ൽ ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിന്റെ കാലത്താണ് രാജ്യക്ഷേമവും ജനങ്ങളുടെ ഐശ്വര്യവും ലക്ഷ്യമാക്കിയാണ് ഭദ്രദീപം നടത്തിരുന്നത്.
ക്ഷേത്രത്തിന്റെ തെക്കേവശത്താണ് ഭദ്രദീപമണ്ഡപം സ്ഥിതി ചെയ്യുന്നത്. ഭദ്രദീപപുരയിൽ സാളഗ്രാമങ്ങൾ പ്രതിഷ്ഠിതമാണ്. അനിഴം തിരുനാൾ മാർത്താഡവർമ്മയുടെ തുടർച്ചയായുളള യുദ്ധവിജയങ്ങൾക്കായിരുന്നു ചക്രാബ്ജപൂജ നടത്തിയിരുന്നത്. ശീവേലിപുരയ്ക്ക് പുറത്ത് ഭദ്രദീപപുരയിൽ 7 ദിവസത്തെ ചടങ്ങുകൾ നടത്തിയിരുന്നപ്പോൾ അതോടൊപ്പം ക്ഷേത്ര ചെറുചുറ്റിനുളളിൽ
കളഭാഭിഷേകവും നടത്തിയിരുന്നു.
ജൂലൈ മാസം 12-ന് ആചാര്യവരണത്തോടു തുടങ്ങിയ ഹോമങ്ങൾ, മുളപൂജ, വാസ്തുബലി, ഹാമഹവിസ്സ് നിവേദ്യം, മറ്റു താന്ത്രികമായ ചടങ്ങുകൾ എന്നിവയ്ക്ക് ശേഷം 17-ന് തിരുമുടി കലശത്തോട് കൂടി ചടങ്ങുകൾ സമാപിക്കും.
അവസാന ദിവസമായ നാളെ (17) രാവിലെ 08.00 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ഭദ്രദീപപുരയിൽ ഭക്തജനങ്ങൾക്ക് ദർശന സൗകര്യം
ഉണ്ടായിരിക്കുന്നതാണ്.






