തിരുവല്ല : മാതാ അമൃതാനന്ദമയി മഠത്തിന്റെയും പത്തനംതിട്ട ജില്ലയിലെ 18 ക്ഷേത്രങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ 30 ദിവസം നീണ്ടുനിൽക്കുന്ന ലളിതാസഹസ്രനാമ യജ്ഞം, ധ്യാനം, മെഡിറ്റേഷൻ എന്നീ ചടങ്ങുകളുടെ ജില്ലാ വിളംബരം മതിൽഭാഗം ശ്രീഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ തിരുവല്ല മാതാ അമൃതാനന്ദമയിമഠം മഠാധിപതി സ്വാമിനി ഭവ്യാമൃതപ്രാണ നിർവഹിച്ചു.
ജില്ലയിലെ വിവിധ നാരായണീയ സമിതികൾ,മാതൃസമിതികൾ എന്നിവ പങ്കെടുത്തു. സമൂഹത്തിലെ കുടുംബ സങ്കല്പത്തിന്റെ ഐക്യത്തിനും സമാധാനത്തിനും വഴിയൊരുക്കുന്ന ദേവിയുടെ അതുല്യ ഗുണങ്ങൾ നിറഞ്ഞ പ്രകാശങ്ങളുടെയും ദൈവിക ശക്തിയുടെയും ആയിരം തിരുനാമങ്ങളുടെ മഹത്തായ സംഗമം ആണ് ലളിതാസഹസ്രനാമം. ഈ നാമങ്ങൾ പാരായണം ചെയ്യുമ്പോൾ ദൈവീക ഊർജ്ജം ശരീരത്തിലും ചിന്തയിലും വസിക്കുന്നു എന്ന് സ്വാമിനി പറഞ്ഞു.
1008 പേർ ചേർന്നുള്ള സമർപ്പണ യജ്ഞം തിരുവല്ല മാതാ അമൃതാനന്ദമയി മഠത്തിൽ നടക്കും. ചടങ്ങിൽ ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് ശ്രീകുമാർ ആർ പി ശ്രീപദ്മം, സെക്രട്ടറി ശ്രീകുമാർ കൊങ്ങരേട്ട്, മാതൃസമിതി ചെയർപേഴ്സൺ അനിത നായർ, കളഭം ശ്രീഭവൻ, തങ്കമണിയമ്മ പ്ലാപ്പള്ളിൽ,വസന്ത രാജൻ രാജധാനി, ഗിരിജ ശശികുമാർ, ലളിത സതീശൻ,വാസന്തി രാജൻ, ഗീത ക്രിസ്റ്റി, തിരുവല്ല അമൃതാനന്ദമയീ മഠം സത് സംഗ സമതി കാര്യദർശ്ശി പ്രേംകുമാർ തിരുമൂലപുരം, സമതി അംഗങ്ങളായ പ്രേംകുമാർ വള്ളംകുളം, അനീഷ് തുകശ്ശേരി,മനു മോഹൻ എന്നിവർ പ്രസംഗിച്ചു.






