പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യഹർജി തള്ളി. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യഹർജി തള്ളിയത്. ദ്വാരപാലകപാളി കേസിൽ 4-ാം പ്രതി ആണ് ജയശ്രീ.ദ്വാരകപാലക ശിൽപ്പപാളികൾ കൊടുത്തുവിടാനുള്ള ദേവസ്വം ബോർഡ് മിനുട്സിൽ എസ് ജയശ്രീ തിരുത്ത് വരുത്തിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യ ഹർജി ഹൈക്കോടതിക്ക് നൽകിയെങ്കിലും ജില്ലാ കോടതിയെ സമീപിക്കാൻ ഹൈക്കോടതി ആവശ്യപ്പടുകയായിരുന്നു.മുൻകൂർ ജാമ്യഹർജി തള്ളിയതോടെ ജയശ്രീയെ പ്രത്യേക അന്വേഷണ സംഘം ഉടൻ അറസ്റ്റ് ചെയ്തേക്കും.






