ടെൽഅവീവ് : ഇറാനെതിരെ നടത്തിയത് അമേരിക്കയുമായി ചേർന്നുള്ള സംയുക്ത ആക്രമണമായിരുന്നെന്ന് ഇസ്രയേലിന്‍റെ സ്ഥിരീകരണം.ഇറാനുമേൽ നടത്തിയ ആക്രമണങ്ങൾ തങ്ങളുടെ നിലനിൽപ്പിന്മേലുള്ള ഭീഷണി ഇല്ലാതാക്കാനാണെന്നും ഡോണാൾഡ് ട്രംപിന്റെ ചരിത്രപരമായ നേതൃത്വത്തെ പ്രശംസിക്കുന്നതായും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.യുഎസ് – ഇസ്രയേൽ സംയുക്താക്രമണം അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ലഅലി ഖമനയിയുടെ ഓഫിസുകൾക്ക് സമീപമാണ് ആദ്യ ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ .ഖമനേയിയെ രഹസ്യതാവളത്തിലേക്ക് മാറ്റി.ടെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റിലും ജോംഹൗരി മേഖലയിലും നിരവധി മിസൈലുകൾ പതിച്ചു






