ആടൂർ : രാജ്യത്തെ പ്രധാന ഹെൽത്ത് ഹബ്’ എന്ന നിലയിൽ കേരളം മാറുകയാണെന്നും വിദേശത്തുനിന്നുള്ള അനേകം പേർ ചികിത്സക്കായി ഇവിടെ എത്തുന്നുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിൽ ഹീമറ്റോളജി, പെയ്ൻ ആൻഡ് പല്ലിയേറ്റീവ് മെഡിസിൻ, ഇന്റർവെൻഷണൽ റേഡിയോളജി വകുപ്പുകളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ എസ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.
ഇമ്മാനുവേൽ മാർത്തോമാ പള്ളി വികാരി റെവ വര്ഗീസ് ജോൺ, ആശുപത്രി ചാപ്ലിൻ റെവ സി ജോസഫ്, മെഡിക്കൽ ഡയറക്ടർ ഡോ മാത്യൂസ് ജോൺ, നിയോനാറ്റോളജി വിഭാഗം മേധാവി ഡോ ബിനു ഗോവിന്ദ്, കാർഡിയോളജി വിഭാഗം മേധാവി ഡോ സാജൻ അഹമ്മദ് ഇസഡ്, കൺസൽട്ടൻറ് ഇന്റെന്സിവിസ്റ് ഡോ ബെഞ്ചു ഷാജി വര്ഗീസ്, കൺസൽട്ടൻറ് ഹെമറ്റോളജിസ്റ് ഡോ രേഷ്മ ബെൻസൻ, സീനിയർ കൺസൽട്ടൻറ് അനെസ്തേറ്റിസ്റ് ഡോ രാംകുമാർ പി, കൺസൽട്ടൻറ് ഇന്റെർവെൻഷനൽ റേഡിയോളോജിസ്റ് ഡോ അരുൺ ഗോപാലകൃഷ്ണ പിള്ള, സിഇഒ ഡോ ജോർജ് ചാക്കച്ചേരി, കൺസൽട്ടൻറ് റേഡിയോളോജിസ്റ് ഡോ അജി രാജൻ എന്നിവർ സംസാരിച്ചു.






