ന്യൂഡൽഹി : വജ്ര വ്യാപാരിയും സാമ്പത്തിക കുറ്റവാളിയുമായ നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം തള്ളി ബ്രിട്ടീഷ് കോടതി.യുകെ ഹൈക്കോടതി കിംഗ്സ് ബെഞ്ച് ഡിവിഷനാണ് അപ്പീൽ തള്ളിയത്.ഇതോടെ നിരവ് മോദിയെ വിചാരണയ്‌ക്കായി ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ ശക്തമായി.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 6498.20 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി 2019 മുതല്‍ യുകെയിലെ ജയിലില്‍ കഴിഞ്ഞു വരികയാണ്. സിബിഐയാണ് നിലവിൽ നീരവ് മോദിയുമായി ബന്ധപ്പെട്ട കേസിൽ ഇടപെടൽ നടത്തുന്നത്. ഇന്ത്യയിൽ എത്തിയാൽ തനിക്ക് കൃത്യമായ ചികിത്സയും പരിചരണവും ലഭിക്കില്ലെന്ന് പറഞ്ഞായിരുന്നു നീരവ് മോദി കോടതിയെ സമീപിച്ചത്.





