കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിയായ നെടുമങ്ങാട് സ്വദേശി നിധിൻ രാജിന്റെ (21) മരണത്തിൽ കോളേജിലെ അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയും അധ്യാപകരും നിധിനെ ജാതി പറഞ്ഞും സാമ്പത്തികം പറഞ്ഞും മാനസികമായി തളർത്തി. സീനിയർ വിദ്യാർത്ഥികൾ നിധിനെ റാഗ് ചെയ്തു. കുടുംബം ആരോപിച്ചു
ശനിയാഴ്ച നാട്ടിലേക്ക് വരാൻ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന നിധിനെ ഇന്നലെ കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് കണ്ടെത്തിയത്.നിധിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മറ്റാരോ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം .പെയിന്റിംഗ് തൊഴിലാളിയായ രാജന്റെയും ലതയുടെയും മകനായ നിധിൻ മെറിറ്റ് സീറ്റിൽ ആണ് ഈ വർഷം അഡ്മിഷൻ എടുത്തത്.






