കോട്ടയം :കോടിക്കണക്കിനു രൂപയുടെ കിഴിവ് കൊള്ളക്ക് സിവിൽ സപ്ലൈസ് വകുപ്പ് കൂട്ട് നില്കുകയാണെന്നു നെൽ കർഷക സംരക്ഷണ സമിതി രക്ഷാധികാരി വി ജെ ലാലി പറഞ്ഞു.22 ദിവസമായി സംഭരിക്കാതിരിക്കുന്ന നെല്ല് സംഭരിക്കണമെന്നാവശ്യപ്പെട്ടു കുറിച്ചി കക്കുഴി പാടശേഖരത്തിലെ കർഷകർ വിഷു ദിനത്തിൽ നടത്തിയ ഉപവാസം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സീസണിൽ 150 കോടി രൂപയുടെ കിഴിവ് കൊള്ള നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിഴിവ് കൊള്ള സമ്പ്രദായം അവസാനിപ്പിക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. പാടശേഖര സമിതി കൺവീനർ ഷമ്മി വിനോദിന്റെ അധ്യക്ഷതയിൽ വിനു ജോബ്, റജീന അഷ്‌റഫ്, സോണിച്ചൻ പുളിങ്കുന്ന്, ആർ രാജഗോപാൽ, ജിക്കു കുര്യയാക്കോസ്,ബെറ്റി ടോജോ,അരുൺ ബാബു,അഭിഷേക് ബിജു, ഷിബു എഴെപുഞ്ചയിൽ,സുനിൽ,രതീഷ് എസ്,,ഡോ. സെലിൻ ഫിലിപ്പ്,ആർ വേലായുധൻ നായർ, കെ ബി മോഹനൻ, നിഷ കൊച്ചുമോൻ,അന്നമ്മ മാണി എന്നിവർ പ്രസംഗിച്ചു.





