കൊൽക്കത്ത : പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു .142 സീറ്റിലാണ് ഇന്നു തിരഞ്ഞെടുപ്പ്.1448 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്.മൂന്ന് കോടി 21 ലക്ഷം വോട്ടർമാരാണ് ഇന്ന് പോളിങ് ബൂത്തിലേക്കെത്തുക. 152 സീറ്റിലെ തിരഞ്ഞെടുപ്പ് ഈ മാസം 23 ന് നടന്നിരുന്നു.
സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ബംഗാളിൽ രണ്ടര ലക്ഷത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.സംസ്ഥാന തലസ്ഥാനമായ കൊൽക്കത്തയിൽ മാത്രം 35,000 ഓളം സേനാംഗങ്ങൾ നിലയുറപ്പിച്ചിട്ടുണ്ട്. രണ്ടായിരത്തിലധികം ആളുകളെ കരുതൽ തടങ്കലിലാക്കി.
ബംഗാളിലെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് പൂർത്തിയാകുന്നതോടെ കേരളം ഉൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ എക്സിറ്റ് പോളുകൾ ഇന്ന് പുറത്തുവരും.





